ക്ഷേമപെൻഷൻ കുടിശ്ശിക ഫെബ്രുവരിയിൽ നൽകുക 3200 മാത്രം

ക്ഷേമപെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തികവർഷം കൊടുത്തുതീർക്കാൻ സർക്കാരിനാവില്ല. അഞ്ചുമാസത്തെ കുടിശ്ശിക ഏകദേശം 4000 കോടിയോളം വരും. ഇതിൽ ഒരു മാസത്തേത് മാർച്ചിനുമുമ്പ് കൊടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കവേ, കുടിശ്ശികനൽകാൻ പണമില്ലാത്തത് സർക്കാരിനെ വലയ്ക്കുന്നുണ്ട്.സെപ്റ്റംബർമുതലാണ് പെൻഷൻ കുടിശ്ശികയുള്ളത്. മാർച്ചിൽ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ ഏഴുമാസത്തെ പെൻഷൻ കുടിശ്ശികയാവും. ഇതിൽ ഒരു മാസത്തേത് കൊടുത്താലും ആറുമാസത്തേത് ശേഷിക്കുംഈവർഷം സംസ്ഥാനം ഇതുവരെ 28,800 കോടിരൂപയാണ് പൊതുവിപണിയിൽനിന്ന് കടമെടുത്തത്. ഇനി കടമെടുക്കണമെങ്കിൽ കേന്ദ്രം അനുവദിക്കണം. സാമ്പത്തികവർഷാവസാനത്തെ ചെലവുകൾക്കുപോലും പണമില്ല.

 

 

അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുൻപ് തുക ലഭ്യമാക്കാനാണ് നടപടി. ഡിസംബർ കൂടി ചേർത്താൽ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തിൽ നിലവിലുള്ളത്. ഇതിൽ ഓഗസ്റ്റ് മാസത്തെ പെൻഷനാണ് ക്രിസ്മസിന് മുൻപ് ഗുണഭോക്താക്കൾക്ക് എത്തിക്കുന്നത്. നിലയില്ലാക്കയത്തിലെന്ന പോലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഇത്രയധികം കുടിശിക വന്നത്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാര് തൽക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. എന്നാൽ ഈ തുക ഏലാം ഉടൻ വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/fekbwPVKnxg

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article